Earth --Rising --Terror --Revenues - 29 in Malayalam Horror Stories by BAIJU KOLLARA books and stories PDF | ഭൂമി --വാഴുന്ന --ഭീകര --രൂപികൾ - 29

Featured Books
Categories
Share

ഭൂമി --വാഴുന്ന --ഭീകര --രൂപികൾ - 29

👽 ഫാദർ ഇമ്മാനുവൽ പ്രഭാതത്തിലെ പ്രാർത്ഥനയും മറ്റും കഴിഞ്ഞ് വിശ്രമിക്കുന്ന വേളയിലാണ് ഇല്ലിമുറ്റത്ത് അവറാച്ചൻ മുതലാളിയുടെ മകൻ സണ്ണിക്കുട്ടി അവിടെ എത്തിയത്.... കടമറ്റത്ത് കത്തനാർ അച്ഛനെപ്പോലെ തന്നെ വളരെ എളിമയുള്ള ജീവിതശൈലിയാണ് ഫാദർ ഇമ്മാനുവൽ അച്ഛന്റെയും.... കടമറ്റത്ത് കത്തനാർ അച്ഛന്റെ പുനർജന്മമാണ് ഈ ഫാദർ ഇമ്മാനുവലിന്റേതെന്നാണ് പൊതുവേ എല്ലാവരും വിശ്വസിക്കുന്നത്.... കാര്യങ്ങളെല്ലാം തട്ടിക്കിഴിച്ച് നോക്കുമ്പോൾ സംഗതി വളരെ ശരി തന്നെയാണെന്ന് ആർക്കും മനസ്സിലാകും...! ആശാൻ വളവ് കഴിഞ്ഞ് ഒരു ചെറിയ കുന്നിൻ പ്രദേശമുണ്ട് അവിടെ ഒറ്റപ്പെട്ട ഒരു ചെറിയ ഓട് മേഞ്ഞ വീട്ടിലാണ് ഇമ്മാനുവൽ അച്ഛൻ താമസിക്കുന്നത്.... " ഈശോ വസിക്കുന്നിടം "  എന്നെഴുതിയ ഒരു ചെറിയ ബോർഡ് ഈ വീടിനു മുൻഭാഗത്തുള്ള ഗേറ്റിനു മുകളിൽ സ്ഥാപിച്ചിട്ടുണ്ട് തൊട്ടടുത്തെങ്ങും ഒരു വീടു പോലുമില്ല തികച്ചും നിശബ്ദമായ അന്തരീക്ഷം.... സണ്ണിക്കുട്ടി മമ്മാലിക്കയേയും കൂടെ കൂട്ടിയിട്ടുണ്ട്... ഗേറ്റ് അടഞ്ഞു കിടക്കുന്നത് കണ്ടപ്പോൾ സണ്ണിക്കുട്ടിക്ക്‌ ഒരു സംശയം വന്നത് വെറുതെയായോ ഇനി അച്ഛൻ ഇവിടെയില്ലേ.... ആദ്യമായിട്ടാണ് സണ്ണി കുട്ടി ഇവിടെ വരുന്നത് അതുകൊണ്ടുതന്നെ പലരോടും ചോദിച്ചറിഞ്ഞാണ് ഫാദർ ഇമ്മാനുവൽ താമസിക്കുന്ന വീട് കണ്ടുപിടിച്ചത്.... മമ്മാലിക്കാ ആ ഗേറ്റ് ലോക്ക് ചെയ്തിട്ടുണ്ടോ എന്ന് ഒന്നു നോക്കിയിട്ടു വാ കാർ ഗേറ്റിനു മുൻപിൽ ബ്രേക്ക് ചെയ്തുകൊണ്ട് സണ്ണിക്കുട്ടി മമ്മാലിയോട് പറഞ്ഞു.... ശരി ഞാൻ നോക്കിയിട്ട് വരാം മമ്മാലിക്ക കാറിന്റെ ഡോർ തുറന്നു പുറത്തിറങ്ങി ഗേറ്റ് ലോക്ക് ചെയ്തിട്ടുണ്ടോ എന്ന് പരിശോധിച്ചു.... ഇല്ല കൊച്ചുമുതലാളി ഗേറ്റ് പൂട്ടിയിട്ടില്ല എന്നു പറഞ്ഞുകൊണ്ട് മമ്മാലിക്ക വേഗം തന്നെ ഗേറ്റ് തള്ളി തുറന്നു.... വിശാലമായ വഴിത്താരയിലൂടെ സണ്ണിക്കുട്ടിയുടെ കാർ സാവധാനം മുന്നോട്ട് നീങ്ങി വെള്ളാരം കല്ലുകൾ പാകിയ മുറ്റത്തിന് ഇരുവശവും നിറയെ റോസാച്ചെടികൾ വളർന്നു പൂ ചൂടി നിൽക്കുന്നു വിവിധ വർണ്ണങ്ങളിലുള്ള ആ പൂക്കൾ നയനമ മനോഹരമായിരുന്നു.... ഇമ്മാനുവലച്ചന് പൂക്കളോടും ചെടികളോടും നല്ല കമ്പമാണെന്ന് തോന്നുന്നു പരിസരം വീക്ഷിച്ചുകൊണ്ട് സണ്ണിക്കുട്ടി മമ്മാലിക്കയോട് പറഞ്ഞു.... ശരിയാ കൊച്ചുമുതലാളി പറഞ്ഞത് അച്ഛൻ നല്ല പ്രകൃതി സ്നേഹി ആണെന്ന് ഞാനും കേട്ടിട്ടുണ്ട് നേരിട്ട് കണ്ടപ്പോൾ അക്കാര്യം സത്യമാണെന്ന് മനസ്സിലായി മമ്മാലിക്ക ചിരിച്ചുകൊണ്ട് തന്നെ പറഞ്ഞു.... വീടിനുമുന്നിൽ കാർ നിർത്തി പുറത്തിറങ്ങിയപ്പോൾ ഫാദർ ഇമ്മാനുവൽ അതാ ഉമ്മറത്തെ ചാരുകസേരയിൽ ഇരിക്കുന്നു.... കടമറ്റത്ത് കത്തനാർ അച്ഛന്റെ അതേ വേഷവിധാനവും ഒരച്ചിൽ വാർത്തപോലെയുള്ള മുഖച്ഛായയും.... കർത്താവിന്റെ ഓരോ അത്ഭുതങ്ങൾ അങ്ങിനെ മനസ്സിൽ പറഞ്ഞുകൊണ്ട് സണ്ണിക്കുട്ടി ഫാദർ ഇമ്മാനുവലിനെ അഭിവാദ്യം ചെയ്തു.... ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ അച്ചോ..... ഇപ്പോഴും എപ്പോഴും സ്തുതിയായിരിക്കട്ടെ... അച്ഛനും അവരെ സ്നേഹപൂർവ്വം സ്വീകരിച്ചു.... സണ്ണിക്കുട്ടിയും മമ്മാലിക്കയും പൂമുഖത്തേക്ക് കയറി അച്ഛന് അഭിമുഖമായിട്ടിരുന്നു.... ഏറെ നേരം അവർ ഓരോന്നും സംസാരിച്ചിരുന്നു ഇതിനിടയിൽ ഫാദർ ഇമ്മാനുവൽ അകത്തോട്ട് നോക്കി വിളിച്ചു ... ശങ്കരേട്ടാ ... വിളി കേൾക്കേണ്ട താമസം ഉടൻ അകത്തുനിന്നും മറുപടിയും വന്നു.... ദാ വരുന്നു ഫാദർ.... അല്പസമയത്തിനകം കുളിച്ചു നെറ്റിയിൽ ചന്ദനക്കുറി തൊട്ട് സുസ്മേര വദനനായി അതാ ശങ്കരേട്ടൻ മുന്നിൽ.... പ്രായം എഴുപത് കഴിഞ്ഞെങ്കിലും ശങ്കരേട്ടൻ നല്ല സ്മാർട്ട് ആണ് തീരെ മെലിഞ്ഞിട്ടുമല്ല എന്നാൽ തീരെ തടിച്ചിട്ടുമല്ലാത്ത ശരീരപ്രകൃതം ആറടിയോളം ഉയരമുണ്ട് ശങ്കരേട്ടന് എന്നാൽ അതിന്റെ അഹന്തയൊന്നും അദ്ദേഹത്തിന്റെ മുഖഭാവങ്ങളിൽ പ്രകടമല്ല.... സണ്ണിക്കുട്ടിയും മമ്മാലിക്കയും ശങ്കരേട്ടനെ തന്നെ ഏറെ നേരം നോക്കിയിരുന്നു.... ക്രിസ്ത്യാനിയായ ഫാദർ ഇമ്മാനുവലിന് ഹിന്ദുവായ പാചകക്കാരനോ കർത്താവിന് ഇത് തൃപ്തികരമാവുമോ സണ്ണിക്കുട്ടിയുടെ മനസ്സും മമ്മാലിക്കയുടെ മനസ്സും ഒരുപോലെയാണ് അതേക്കുറിച്ച് ചിന്തിച്ചത്.... എന്നാൽ അവരുടെ മനസ്സ് ഫാദർ ഇമ്മാനുവൽ കണ്ടറിഞ്ഞു... അങ്ങിനെയൊരു പ്രത്യേക കഴിവ് കൂടി ഫാദർ ഇമ്മാനുവലിനുണ്ട്.... അത് സണ്ണിക്കുട്ടിയെയും മമ്മാലിക്കയെയും ശരിക്കും അത്ഭുതപ്പെടുത്തുക തന്നെ ചെയ്തു.... ഫാദർ പറയാൻ തുടങ്ങി ഒരു ഓർഫനേജിൽ നിന്നാണ് ശങ്കരേട്ടനെ എനിക്ക് കിട്ടിയത് എല്ലാം ഉണ്ടായിട്ടും ജീവിതത്തിൽ തികച്ചും അനാഥനായി പോയ ശങ്കരേട്ടൻ..... ഭാര്യ മരിച്ചുപോയതോടെ ശങ്കരേട്ടനെ മക്കൾ നടതള്ളി ഒടുവിൽ ആരുടെയൊക്കെയോ സഹായത്തോടെ ഓർഫനേജിൽ എത്തി കന്യാസ്ത്രീകൾ നടത്തുന്ന ആ അഗതി മന്ദിരത്തിൽ ഞാൻ മിക്കപ്പോഴും സന്ദർശനം നടത്താറുണ്ട്..... അപ്പോഴൊക്കെ ഞാൻ ശങ്കരേട്ടനെയും അവിടുത്തെ മറ്റ് അന്തേവാസികളെയും നേരിട്ട് കണ്ട് നിരവധി സമ്മാനങ്ങൾ നൽകാറുമുണ്ട്.... അങ്ങിനെ ഒരു ദിവസം അവിടെ വെച്ച് ഞാൻ ശങ്കരേട്ടനോട് ചോദിച്ചു പോരുന്നോ എന്റെ കൂടെയെന്ന്  ഒട്ടും ആലോചിക്കാതെ അന്ന് ശങ്കരേട്ടൻ പറഞ്ഞ ഒരു വാക്കുണ്ട് അത് ഇന്നും എന്റെ ഹൃദയത്തിൽ തങ്ങിനിൽക്കുന്നു.... ഞാൻ വരാം എന്റെ ദൈവത്തിന്റെ ആലയത്തിലേക്ക് എന്ന്.... അതായിരുന്നു ശങ്കരേട്ടൻ പറഞ്ഞ ആ വാക്കുകൾ.... കർത്താവ് ശങ്കരേട്ടനോട് പറഞ്ഞു പറയിപ്പിച്ച വാക്കുകളായിരുന്നു അത്.... ജാതി മത വർണ്ണ ഭേദങ്ങൾക്കപ്പുറമാണ് കർത്താവിന്റെ സ്നേഹം വ്യാപിച്ചുകിടക്കുന്നത്.... ഒരു മതഗ്രന്ഥങ്ങളും വിഭിന്നമായി ചിന്തിക്കുവാനും പ്രവർത്തിക്കുവാനും ഒരു മനുഷ്യജീവിയെയും പഠിപ്പിച്ചിട്ടില്ല പകരം പരസ്പരം സ്നേഹിക്കുവാൻ മാത്രമാണ് ഉപദേശിച്ചിട്ടുള്ളത്.... നമ്മൾ മനുഷ്യർ തന്നെയാണ് ഓരോ മതവിശ്വാസികളെയും തരംതിരിച്ചു കാണുന്നത്.... അല്ലാതെ ഈശ്വരൻ ആരെയും ഒരിക്കലും വേർതിരിവോടെ കാണില്ല.... എന്താ നിങ്ങൾ ഞാൻ പറഞ്ഞതിനോട് യോജിക്കുന്നുണ്ടോ ഫാദർ ഇമ്മാനുവൽ സണ്ണിക്കുട്ടിയെയും മമ്മാലിക്കയേയും സസൂഷ്മം വീക്ഷിച്ചുകൊണ്ട് ചോദിച്ചു.... തീർച്ചയായും ഫാദർ ഞങ്ങൾ അങ്ങയുടെ അഭിപ്രായത്തോട് പൂർണ്ണമായും യോജിക്കുന്നു... സണ്ണിക്കുട്ടിയും മമ്മാലിക്കയും ഒരേ സ്വരത്തിലാണ് അതിനു മറുപടി പറഞ്ഞത്.... അവർ അങ്ങനെ സംസാരിച്ചുകൊണ്ടിരിക്കെ പെട്ടെന്നാണ് അത് സംഭവിച്ചത്......!!!  👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽തുടരും 👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽